സങ്കീർത്തനങ്ങൾ എഴുതുന്നവൾ
അത്രമാത്രമാണ് അവളെക്കുറിച്ചു പറയപ്പെട്ടത്.
പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട്
ആവി പിടിച്ച സന്ധ്യകളിലൊന്നിലാണ്
അവൾ ആദ്യത്തെ സങ്കീർത്തനമെഴുതിയത്.
അവന്റെ നട്ടെല്ലിടത്തിലെ രോമങ്ങൾക്കിടയിൽ
അവളിങ്ങനെ എഴുതി.
"വാഴ്ത്തപ്പെട്ടവൻ"
പുളിമ്പൊടി വേകിച്ച മറ്റൊരു സന്ധ്യയിൽ
അവളിങ്ങനെ കുറിച്ചു
"ആലിംഗനങ്ങളാൽ വാഴ്ത്തപ്പെടുന്നവനേ, നിനക്ക് സ്തുതി"
കരിമ്പടം മറന്നുവെച്ച രാത്രികളിലൊന്നിൽ
അവളൊരു സ്തോത്രഗീതം രചിച്ചു.
വലതു കയ്യിൽ കവിതകളുമായി ഉറങ്ങിയ രാത്രിയിൽ
അവളിങ്ങനെ കുറിച്ചു,
അവളിങ്ങനെ കുറിച്ചു,
"ഓർശ്ലേമിന്റെ തെരുവുകൾ പോലെ
എന്നെ ശബ്ദായമാനമാക്കിയവനേ
നിനക്ക് സ്തുതി"
സുഭാഷിതങ്ങളിൽ ജീവിച്ചിരുന്ന ഒരുവൾ
പൊടുന്നനെ നക്ഷത്രങ്ങളെ നോക്കി
ഇങ്ങനെ ആലപിച്ചു
"മരുഭൂമിയുടെ ആഴങ്ങളിൽ
ഉർവരതയുടെ സങ്കീർത്തനങ്ങൾ ഒളിപ്പിച്ചവനേ
കഴുത്തോളം മുങ്ങുന്ന ജലാശയത്തിൽ
നിനക്കെന്റെ ഗീതങ്ങൾ"
ലോകം മുഴുവൻ ഒന്നിച്ചു പറഞ്ഞു
ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ
പൊടുന്നനെ നക്ഷത്രങ്ങളെ നോക്കി
ഇങ്ങനെ ആലപിച്ചു
"മരുഭൂമിയുടെ ആഴങ്ങളിൽ
ഉർവരതയുടെ സങ്കീർത്തനങ്ങൾ ഒളിപ്പിച്ചവനേ
കഴുത്തോളം മുങ്ങുന്ന ജലാശയത്തിൽ
നിനക്കെന്റെ ഗീതങ്ങൾ"
ലോകം മുഴുവൻ ഒന്നിച്ചു പറഞ്ഞു
ഊർവ്വരതയുടെ സങ്കീർത്തനങ്ങൾ
No comments:
Post a Comment