Saturday, November 14, 2015

പെണ്ണിന്റെ കണ്ണ്..

നീയൊരു വേട്ടക്കാരനാണ്
എന്റെ മാത്രം വേട്ടക്കാരന്‍.
എന്റെ മരണം കൊതിക്കാത്ത വേട്ടക്കാരന്‍.

നിനക്ക് പ്രിയം എന്റെ കണ്ണുകളോടായിരുന്നു.
അവ പെയ്തു തോരുന്നത് വരെ 
നീ അമ്പുകള്‍ എയ്തുപോന്നു.

ഇന്ന് നീ കാണുന്നില്ലേ
എന്റെ കണ്ണിനു കീഴിലേക്ക് നീ കോറി വരച്ച ചാലുകളില്‍ 
ജലം പടം പോഴിക്കുന്നതും 
അഗ്നി രൂപമെടുക്കുന്നതും..

വിഡ്ഢീ..
പെണ്ണിന്റെ കണ്ണുകള്‍ തുരക്കരുത്..
ആദ്യം നീ ജലം കാണും...
കണ്ണീരെന്നു ഓമനിച്ചു വിളിച്ചു തീരുമുന്പേ 
അവയില്‍ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടാവുകയും 
ഗര്‍ഭപാത്രത്തില്‍ എന്നകണക്കെ നിന്നെ വിഴുങ്ങി
ചുരുക്കി ചെറുതാക്കുകയും ചെയ്യും..

അപ്പോള്‍ നീ വേട്ടക്കരനല്ല..
അവളുടെ പോക്കില്‍ക്കൊടിയില്ലാതെ ജീവിക്കാനാവാത്ത
ഒരു ശിശു മാത്രമാണ്..