മണമുള്ള കാറ്റിന്റെ മാധുര്യം തേടി
മാഞ്ചോട്ടിലെത്തി കിതച്ചു നില്‍ക്കെ
മാമ്പഴക്കുഞ്ഞുങ്ങൾ അത്രയും ചില്ലമേല്‍
ആടിക്കളിച്ചു ചിരിച്ചു നിന്നു .
കളി ചിരിയെന്തിനെന്‍ പാദങ്ങളില്‍ നോക്കി
കളിയാക്കുവതെന്തേ മാമ്പഴമേ
കുട്ടിയാം ഞാനിത്ര കുഞ്ഞായതെന്‍
കുറ്റമല്ലലോ ഞാന്‍ വളരുകില്ലേ .. :-(
മാമ്പഴച്ചാറിന്റെ ഗന്ധം പരത്തി
കൊതിപ്പിച്ചതത്രയും നീ അല്ലയോ ??
എന്നിട്ടുമെന്തിനി മുത്തശ്ശി മാമ്പഴം
ഞെട്ടറ്റു വീഴാതിരിപ്പു കൊമ്പില്‍ .
ഇന്നലെ വന്നതും മാമ്പഴം കട്ടതും
ഞാനല്ലെന്റെട്ടൻ കുട്ടനത്രേ .
കുട്ടിയല്ലേ ഞാന്‍ കാത്തിരിക്കാം
നിന്‍ ചോട്ടിലൊരു മാമ്പഴം വീഴും വരെ.
പരിഭവം കണ്ണീരായി വഴിമാറുമാനേരം
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി .
ഞെട്ടറ്റു വീഴവെ, മണ്ണില്‍ പതിയവേ,
കൊതിയൂറും മനമൊന്നു ചിരിച്ചു മെല്ലെ .
.........................................................................
:-) :-)
ഈമ്പിക്കുടിക്കവേ ചുണ്ടിലായൂറിയ
മാമ്പഴച്ചാറിന്നോരോര്മ്മയായി
മാമ്പഴക്കാലവും മാമ്പൂവിന്‍ ഗന്ധവും
മുത്തശ്ശി മാമ്പഴോം ഓര്‍മ്മയായി.
മമ്പഴച്ചാറെന്ന പേരിലായി കിട്ടിയ
ശീതളപാനീയമോന്നു നോക്കി
ഓര്‍മ്മതന്‍ തീരത്ത് ഒറ്റക്കിരിക്കവേ
മുത്തശ്ശി മാമ്പഴം കണ്ണിറുക്കി