ഓരോന്നുമോരോ ബിന്ദുവിലാണ്.
കരച്ചിലും
തുടച്ചിലും,
രക്തമുറങ്ങുന്ന
ഗര്ഭകാലവും,
രക്തമുരുകുന്ന
ആർത്തവകാലവും,
നിന്നെയറിഞ്ഞതും,
ആത്മാവിൽ തൊട്ടതും,
അടുത്ത നിമിഷം
ഇലകളായി പുനർജനിക്കുവാൻ
അയ്യപ്പൻറെ കവിതയിൽ
ഒളിച്ചിരുന്നതും,
പെണ്ണെ എന്ന് വിളിച്ചെന്നെ
ഖസാക്കിന്റെ ആദ്യ താളുകളിൽ
കൊണ്ടു നിർത്തിയതും.
കാലമുരുണ്ടു കൂടെയുരുളുവാനാകാതെ
കവിത വറ്റിയ
നിന്നെ പ്രണയിച്ചതും,
ഇനിയും പിറക്കാത്ത
പൊന്മകളൊന്നിനെ
സ്വപ്നത്തിൽ സ്വപ്നത്തിൽ
ഉമ്മ വയ്ക്കുന്നതും.
ഓരോരോ ബിന്ദുവിലാ-
ണോരോരോ ബിന്ദുവിൽ.
അങ്ങനെയിതാ
അവസാന ബിന്ദു.
കറുത്ത മാറിടത്തിൽ നിന്നും
ഒരിറ്റു മുലപ്പാൽ.
അവിടെയവസാനം.
ഇനി മടക്കമാണ് ഇലകളായി പുനർജനിക്കുവാൻ.
കരച്ചിലും
തുടച്ചിലും,
രക്തമുറങ്ങുന്ന
ഗര്ഭകാലവും,
രക്തമുരുകുന്ന
ആർത്തവകാലവും,
നിന്നെയറിഞ്ഞതും,
ആത്മാവിൽ തൊട്ടതും,
അടുത്ത നിമിഷം
ഇലകളായി പുനർജനിക്കുവാൻ
അയ്യപ്പൻറെ കവിതയിൽ
ഒളിച്ചിരുന്നതും,
പെണ്ണെ എന്ന് വിളിച്ചെന്നെ
ഖസാക്കിന്റെ ആദ്യ താളുകളിൽ
കൊണ്ടു നിർത്തിയതും.
കാലമുരുണ്ടു കൂടെയുരുളുവാനാകാതെ
കവിത വറ്റിയ
നിന്നെ പ്രണയിച്ചതും,
ഇനിയും പിറക്കാത്ത
പൊന്മകളൊന്നിനെ
സ്വപ്നത്തിൽ സ്വപ്നത്തിൽ
ഉമ്മ വയ്ക്കുന്നതും.
ഓരോരോ ബിന്ദുവിലാ-
ണോരോരോ ബിന്ദുവിൽ.
അങ്ങനെയിതാ
അവസാന ബിന്ദു.
കറുത്ത മാറിടത്തിൽ നിന്നും
ഒരിറ്റു മുലപ്പാൽ.
അവിടെയവസാനം.
ഇനി മടക്കമാണ് ഇലകളായി പുനർജനിക്കുവാൻ.